Rural Tours

Thursday 11 November 2010

മാന്നാന്റെ നാട്ടില്‍

വളരെ  ആകസ്മികമായിട്ടായിരുന്നു  ആ  യാത്ര .  പതിവുപോലെ  സുഖകരമായ  കാലാവസ്ഥ  . സാമാന്യം  നല്ല  തണുപ്പുണ്ട് . ഘോര  വനാന്തരത്തില്‍  നിന്നും  കള  കള  നാദത്തോടെ  ഒലിച്ചിറങ്ങുന്ന  അരുവിയും  നിലയ്ക്കാതെ  തുടരുന്ന  കിളി  നാദവും ..... പതിവില്‍  നിന്നും  വിത്യസ്തമായിരുന്നില്ല  ആ  രാത്രിയും  . കണ്ടു  മടുത്ത  കാഴ്ചകള്‍ക്കപ്പുരം തേക്കടി  പുതുതായി  എന്തെങ്കിലും  സമ്മാനിക്കുമെന്ന്  സ്വപ്നത്തില്‍  പോലും  പ്രതിക്ഷിച്ചില്ല. എന്നാല്‍  മാന്നാന്റെ   നാട്ടില്‍   ഞങ്ങളെ  പിറ്റേന്ന്  സ്വികരിച്ചത്  മന്നാന്‍  സമുദായത്തിന്റെ  പ്രാദേശിക  തലവന്‍  വില്‍സനായിരുന്നു . കേരള  വിനോദ  സഞ്ചാര  വകുപ്പിന്റെ  ആഭിമുഖ്യത്തിലെ  സംഘ ടിപ്പിക്കുന്ന  'Traditional Trails'  എന്ന  ഗ്രാമിന    ജിവിതാനുഭവ  ടൂര്‍  പരിപാടിയിലെക്കാനു അദ്ദേഹം  ഞങ്ങളെ  കുട്ടിക്കൊണ്ട്  പോയത് . ഇന്നത്തെ  യാത്ര  കുടുതല്‍  ആസ്വാദ്യകരമാകനെ  എന്ന  പ്രതിക്ഷയോടെ   യാത്ര  ആരഭിച്ചു .

കാട്ട്  പുക്കള്‍  കൊണ്ട്  നിര്‍മ്മിച്ച  സുഗന്ധം  പരത്തുന്ന  പുമാലയും  നാടന്‍  കരിക്കിന്‍  വെള്ളവുമായി  പരമ്പരാഗത  ശൈലിയില്‍  വളരെ  ഉഷ്മളായ  സ്വികരണം . വളരെ  മനോഹരമായി  മുളകള്‍ കൊണ്ട്  നിര്‍മ്മിച്ച  ചെറിയ  സ്വികരണ  മുറി  ഞങ്ങള്‍ക്ക്  വളരെ  വിത്യസ്തമായി  തോന്നി . ശിതികരിച്ച  മുറിയെക്കാള്‍ സുഖകരം . വിവിധ തരത്തിലുള്ള  കരകൌശല  വസ്തുക്കള്‍  പ്രദര്‍ശനത്തിനു  വച്ചിരിക്കുന്നു . എല്ലാം  തന്നെ  പ്രാദേശികമായി നിര്‍മ്മിച്ചത് .  മന്നാന്‍  ആദിവാസി  സമുഹത്തിലെ  തന്നെ  ടൂര്‍  ഗൈഡായ 'മണിയപ്പന്‍ '   അന്നത്തെ  യാത്രയെക്കുറിച് വിവരിച്ചു . എന്തൊക്കെ  കാണാം , എന്തൊക്കെ  ചെയ്യാം  , എന്തൊക്കെ  ചെയ്യരുത്  ഇങ്ങനെ  ഏറെ .തുടര്‍ന്ന്‍  അയാള്‍  മന്നാന്‍  സമുദായത്തെക്കുരിച് വാചാലനായി  .    നുട്ടാണ്ടുകളുടെ   പരാമ്പര്യമുണ്ട് മന്നാന്‍  സമുദായത്തിന് . കോഴിമല  രാജാവിന്റെ  ഭരണത്തിന്‍  കിഴില്‍       ഒരുമയോടെ  കഴിയുകയാണ്  അവര്‍ . വളരെ  ആധുനികമായ  ഭരണസംവിധാനമാണ്    അവര്‍ക്കുള്ളത് . മുപ്പന്‍ , തലൈവാര്‍ , കാണി  ഇങ്ങനെ  നിരവധി  പദവികള്‍  വഹിക്കുന്ന  ഗോത്ര നേതാക്കന്മാര്‍   . ഇന്നത്തെ  നമ്മുടെ  ഭരണ  സംവിധാനം  പോലെ  തന്നെ  പ്രധാനമന്ത്രി , മുഖ്യമന്ത്രി , മന്ത്രിമാര്‍ , പട്ടാളം , പോലീസ് , കോടതി , കലക്ടരുമാര്‍  ഇങ്ങനെ  തുടര്‍ന്നു  പോകുന്നു . അവിശ്വസനീയമായി  തോന്നും . സ്വതന്ത്ര  ഭാരതത്തിന്റെ    ഭരണ  ഘടന  ഇവരില്‍  നിന്ന്  പകര്‍ത്തിയതാനത്രേ . മന്നാന്‍  സമുദായത്തിന്റെ  ആചാരങ്ങള്‍  വളരെ  വിചിത്രമായി  തോന്നി . 13 വയസ്സാകുന്നതോടെ  പെണ്‍കുട്ടികളെ  വനാന്തരത്തില്‍  'സത്രം' എന്നിടത്തെക്ക്   മാറ്റും. 20 വയസ്സ്  കഴിഞ്ഞാല്‍  ആണുങ്ങള്‍  അവര്‍ക്കായി  പ്രത്യേകം  നിര്‍മ്മിച്ച  സത്രത്തിലേക്കും.  രണ്ട് കൂട്ടരുടെയും  നിക്കങ്ങള്‍  നിരിക്ഷിക്കാന്‍  പ്രത്യേകം  നിയമിച്ച  മുതിര്‍ന്നവര്‍  ഉണ്ടാകും . പെണ്‍കുട്ടികള്‍  കല്യാണത്തിനു  ആഗ്രഹം  പ്രകടിപ്പിച്ചാല്‍  അവരെ  കാട്ടില്‍  ഏകരായി  ഒളിപ്പിക്കുകയും  വിവരം  പുരുഷന്മാരെ  അറിയിക്കുകയും  ചെയ്യും . തുടര്‍ന്ന്‍  ആദ്യം  പെണ്‍കുട്ടിയെ  കണ്ടെത്തുന്നവര്‍ക്ക്  അവരെ  വിവാഹം  കഴിക്കാം . വിവാഹത്തിനു  മുമ്പ്  തന്നെ  പെണ്‍കുട്ടി  വരന്റെ  വിട്ടില്‍   താമസം  ആരംഭിക്കും . അവിടെയും  ഉണ്ടാകും  നിയന്ത്രണങ്ങളും  നിരിക്ഷകരും . ഇടയ്ക്ക്  കുഴപ്പങ്ങലുണ്ടാക്കിയാല്‍  കല്യാണം  നിട്ടി  വച്ച്  ശിക്ഷ  നടപ്പാക്കുമാത്രേ . ഈ  കാലയളവ്  കഴിഞ്ഞ  ശേഷം   വനത്തില്‍  വച്ച്  ആഘോഷമായി  മംഗല്യം  നടത്തും . 
ഞങ്ങള്‍  തികച്ചും  ആവേശഭരിതരായി . വളരെ  വിചിത്രമായിരിക്കുന്നു . തുടര്‍ന്ന്‍   മാന്നാന്റെ  ആദിവാസി  കുടികള്‍ക്ക്   ഇടയിലുറെയുള്ള യാത്ര  ആയിരുന്നു . മണ്ണ്  കൊണ്ട്  നിര്‍മ്മിച്ച  വീട്  . മുളയും    ഓലകളും  കൊണ്ട്  മേല്‍ക്കുര തിര്‍ത്തിരിക്കുന്നു . വളരെ  ബദ്ധപ്പെട്ട്  ഞങ്ങള്‍  അതിന്റെ  അകത്ത്  കടന്നു .  സുഖകരമായ  അവസ്ഥ . തീ  പുകച്ച്  ആണ്  അവര്‍  മേല്‍ക്കുര  ദ്യടപ്പെടുത്തിയിരിക്കുന്നത്   പ്രത്യേകം  മുറികള്‍  ഒന്നുമില്ല. വേനല്‍ക്കാലത്ത്  തണുപ്പും  മഴക്കാലത്ത്  ചൂടും    ലഭിക്കുന്ന  രിതിയിലാണ്  നിര്‍മ്മിതി .  എന്താണ്  അതിന്റെ  പിന്നിലെന്ന്  എനിക്ക്  ഇനിയും  മനസിലായിട്ടില്ല . ഈ  മേല്ക്കുരകള്‍ക്ക്  പത്തിലധികം  വര്‍ഷത്തെ  ഈടുന്ദത്രെ  . അത്ഭുതാവാഹം .
കൊട്ടയും   വട്ടിയും , മീന്‍  കുടയും , വളയും , കരകൌശല   വസ്തുക്കളും  നിര്‍മ്മിക്കുന്ന  ആദിവാസി  കുടിലുകള്‍ . അവയുടെ  നിര്‍മ്മാണ  രിതിയും    ഉപയോഗവും  അവര്‍  ഞങ്ങള്‍ക്ക്  വിവരിച്ചു  തന്നു . കാടിന്റെ  നടുവിലാണ്  അവരുടെ   വാസസ്ഥലം  . 'കണ്ണാടി  പായ '  - മന്നാന്‍  സമുദായത്തിന്റെ  പാരമ്പര്യ  നിര്‍മ്മിതിയാണ്‌ . മുഖം   വളരെ  മിനിസപ്പേടുത്തി  കണ്ണാടിക്ക്  തുല്യമാക്കിയിരിക്കുന്നു  . മുളകൊണ്ടാണ്‌ ഈ  ചെറിയ  പായ  നിര്‍മ്മിച്ചിരിക്കുന്നത് . നമ്മുടെ  മുഖം  അതില്‍  പ്രതിബിംബിക്കുന്നത്  കാണാം . ഇവരുടെ  സമുദായത്തില്‍  പ്രായം  ചെന്ന  ഒന്നോ  രണ്ട്  പേര്‍ക്കാണ്  ഈ   വിദ്യ  കൈവശാമായിട്ടുള്ളൂ .
തുടര്‍ന്നുള്ള  യാത്ര  ഒരു  ആദിവാസി  കലാപ്രദര്‍ശന   വിഭാഗത്തിന്റെ  അടുത്തേക്ക് ആയിരുന്നു  . തിര്‍ത്തും  വനവസ്തുക്കള്‍  കൊണ്ട്  നിര്‍മ്മിച്ച  ഉപകരണങ്ങള്‍ . അവര്‍  മനോഹരമായ  ചില  ഗാനങ്ങള്‍  ആലപിച്ചു . വളരെ  ആസ്വാദ്യകരമായ  നാദവും  താളവും , ഞാനും  അവര്‍ക്കൊപ്പം  ചുവടുവച്ചു . " ഞങ്ങളുടെ  ആഘോഷങ്ങള്‍  വനത്തില്‍  വച്ചാണ്  നടക്കുക . ആഴ്ചകള്‍  നീളും  . തമിഴും  മലയാളവും  കലര്‍ന്നതാണ്  വായ്‌  ഭാഷ . ഞങ്ങള്‍ക്ക്  ലിപിയില്ല ." - മണിയപ്പന്‍  പറഞ്ഞു . എന്നാല്‍  ഉന്നത  വിദ്യാഭ്യാസം  നേടിയ   നിരവധി  പേരുണ്ട്  അവര്‍ക്ക് . വില്‍സണ്  നന്നായി  ഇംഗ്ലിഷ്  സംസാരിക്കനരിയാം  . കാര്യങ്ങള്‍  എന്തായാലും  അടുത്ത  ഉത്സവത്തിന്  ഞാനുമുണ്ടെന്നു  പറഞ്ഞു  ഞങ്ങള്‍  അവിടുന്നു  അടുത്ത  സ്ഥലത്തേക്ക്   നിങ്ങി . ചെറു തേനീച്ചയും വന്‍   തെനിച്ചയും  തെനെടുക്കുന്ന   രിതിയും  നാട്ടുകാര്‍   വിവരിച്ചു . ആദിവാസി  കടയും  ആദിവാസികുട്ടികളും  വിവിധങ്ങളായ  സസ്യങ്ങളും  ഇങ്ങനെ  സംപുര്‍ന്ന  വൈവിധ്യത . വളരെ  മനോഹരമായി  പരിപാലിക്കുന്ന  പുക്കള്‍  നിറഞ്ഞ  ഉദ്യാനം , വലിയ  പുക്കള്‍ , വര്‍ണ്ണങ്ങള്‍  നിറഞ്ഞ  മത്സ്യങ്ങള്‍  - നയന  മനോഹരമായിരിക്കുന്നു . ആദിവാസി  ചായക്കടയില്‍  നിന്ന്  നാടന്‍  പലഹാരവും  രുചിയാര്‍ന്ന  ചായയും .
തുടര്‍ന്നു  ഞങ്ങള്‍  വിത്സന്റെ  വിട്ടിലേക്ക്  നടന്നു . അവിടെ  നാടന്‍  ഭക്ഷണം  തയ്യാരാക്കുന്നതെങ്ങനെ  എന്ന്  വിത്സന്റെ  ഭാര്യ  ഞങ്ങള്‍ക്ക്  മനസ്സിലാക്കി  തന്നു . ഇടുങ്ങിയ  അടുക്കള . പുകപടലങ്ങലുറെ  ശല്യം  കുറച്ചൊന്നുമല്ല , സാധാരണ  അടുപ്പിലാണ്  പാചകം , രാഗി  പൊടിക്കുന്ന  കല്ലും  അതിന്റെ  പ്രവര്‍ത്തനവും  വളരെ  രസകരമായി  തോന്നി . കല്ലുകൊണ്ടുള്ള  ആ   ഉപകരണം  കറക്കാന്‍  നല്ല  ബുദ്ധിമുട്ട  അനുഭവപ്പെട്ടു . വലിയ  തടി  കാലത്തിന്മേല്‍  വച്ച്  അതില്‍  കയറിയിരിക്കുന്ന  വിത്സന്റെ  ഭാര്യ . മീന്‍  വാഴയിലയില്‍  വച്ച്  തിയില്‍  ഇട്ട  ചുട്ടു . പെരിയാറില്‍  നിന്ന്  വിത്സണ്‍  പിടിച്ച  ശുദ്ധ  ജലമത്സ്യം  വളരെ  രുചികരമായി  പാകം  ചെയ്തിരിക്കുന്നു . രാഗിയും   ചുട്ട  മിനും  സ്വാദേറിയ  മീന്‍  കറിയും  ഞാന്‍  വയറു  നിറയെ  കഴിച്ചു . എന്‍റെ  സുഹ്യത്തുക്കള്‍  കുട്ടികള്‍ക്ക്  കൊടുക്കാനായി   അത്  പൊതിഞ്ഞ  മേടിക്കാനും  മറന്നില്ല .   
മണിയപ്പന്‍  പറഞ്ഞു  - "നമ്മുടെ  യാത്ര  അവസാനിച്ചിരിക്കുകയാണ് .ഇനി  നമുക്ക്  തിരിക്കാം ".  വില്സനോടും  കുടുംബത്തോടും  യാത്ര  പറയാന്‍  തോന്നിയില്ല . വാച്ചില്‍  നോക്കിയപ്പോള്‍  നേരം  ഉച്ച  കഴിഞ്ഞു . ഉച്ച  വെയിലിന്റെ  കാഠിന്യം  ഇനിയും  അനുഭവപ്പെട്ടിട്ടില്ല .ശുദ്ധ  വായുവും  ശുദ്ധ  ജലവും  ശുദ്ധ  മത്സ്യവും  എല്ലാം  സ്വതന്ത്രമായി  ആസ്വദിക്കാന്‍  ഇനിയും  ഒരു  വലിയ  കാത്തിരുപ്പ്  വേണ്ടി  വരുമല്ലോ  എന്ന  നെടുവിര്‍പ്പോറെ  ഞങ്ങള്‍  ചുവടുവചു  . ദൈവമേ ഈ   തനിമ  എന്നും  നിലനിക്കണേ  എന്ന പ്രാര്‍ത്ഥനയോടെ  .